തീരത്ത് അലസം വരുന്ന തിരകളിൽ നിന്നെ
തന്നെയാണ് അനുഭവിക്കുന്നത്. ഉടൽ അറിയുന്നില്ലെങ്കിലും കാണാമറയത്ത് നാം ഒറ്റയിലേക്ക്
പരിഭാഷപ്പെടുന്നു. അരഞ്ഞാണച്ചരടിൽ ഉരുമ്മിനിൽക്കുന്ന പരൽമീനിൽ നിന്നെ വായിക്കുന്നു.
ഇനി തീരത്ത് മുറുകുന്നത് തിരയുടെ വിരലുകളെങ്കിലോ എന്നിൽ മുറുകുന്നത് നീ തന്നെ.
തിരയുടെ ആയിരം നാവുകൾ പാടുന്നു.. അങ്ങ് ദൂരെ വെളിച്ചത്തിന്റെ സുഷിരങ്ങള്‍ പാകി
കപ്പൽ അടുക്കുന്നു .. കാലം കാലത്തിൽ ചുരുണ്ടുകൂടി കിടക്കുന്നു. ഞാനോ നീയോ, നമ്മിൽ
തന്നെ നമ്മെ നടക്കി വയ്ക്കുന്നു. നിന്റെ കരിഞ്ഞുപോയ പുഞ്ചിരി വിടരുന്നു. ഞാനീ
ഹൃദയതീരത്ത് പ്രണയത്തിന്റെ സൈറന്‍ കാത്തു നില്‍ക്കുന്നു..
Thursday, September 6, 2018
Subscribe to:
Post Comments (Atom)
വെളിച്ചത്തിന്റെ ചാറ്
പോയ കാലത്തിന്റെ ഇരുണ്ട തുരങ്കത്തിൽ തെളിഞ്ഞിരിക്കുന്ന തിരിയാണ് നീ. എവിടേക്ക് തിരിച്ചാലും കൂടെപോരുന്നത്. എന്റെ ചിന്തകളുടെ, ഞാൻ പതറുന്ന പാ...
-
മഴതുള്ളിയെ ഗർഭംധരിച്ച മഴമേഘത്തിന്റെ പേറ്റുനോവിലേക്ക് ഹൃദയമെത്തുമ്പോൾ ഓർക്കുക ആ വസന്തമെത്തിയെന്ന്. മഴയ്ക്ക് പെയ്യാതിരിക്കാനാവാത്തത് പോലെ...
-
പോയ കാലത്തിന്റെ ഇരുണ്ട തുരങ്കത്തിൽ തെളിഞ്ഞിരിക്കുന്ന തിരിയാണ് നീ. എവിടേക്ക് തിരിച്ചാലും കൂടെപോരുന്നത്. എന്റെ ചിന്തകളുടെ, ഞാൻ പതറുന്ന പാ...
-
ഈ യാത്ര എവിടേക്കെന്ന് നീയോ ഞാനോ അറിയാതെ, എന്നാൽ ഹൃദയത്തിന്റെ അരികിൽ തീ തെളിയുമ്പോൾ, ചിന്തകൾ കൊഴിയുമ്പോൾ, മഴയും പാടുമ്പോൾ വനമതേറ്റെടുക്ക...
No comments:
Post a Comment