തീരത്ത് അലസം വരുന്ന തിരകളിൽ നിന്നെ
തന്നെയാണ് അനുഭവിക്കുന്നത്. ഉടൽ അറിയുന്നില്ലെങ്കിലും കാണാമറയത്ത് നാം ഒറ്റയിലേക്ക്
പരിഭാഷപ്പെടുന്നു. അരഞ്ഞാണച്ചരടിൽ ഉരുമ്മിനിൽക്കുന്ന പരൽമീനിൽ നിന്നെ വായിക്കുന്നു.
ഇനി തീരത്ത് മുറുകുന്നത് തിരയുടെ വിരലുകളെങ്കിലോ എന്നിൽ മുറുകുന്നത് നീ തന്നെ.
തിരയുടെ ആയിരം നാവുകൾ പാടുന്നു.. അങ്ങ് ദൂരെ വെളിച്ചത്തിന്റെ സുഷിരങ്ങള്‍ പാകി
കപ്പൽ അടുക്കുന്നു .. കാലം കാലത്തിൽ ചുരുണ്ടുകൂടി കിടക്കുന്നു. ഞാനോ നീയോ, നമ്മിൽ
തന്നെ നമ്മെ നടക്കി വയ്ക്കുന്നു. നിന്റെ കരിഞ്ഞുപോയ പുഞ്ചിരി വിടരുന്നു. ഞാനീ
ഹൃദയതീരത്ത് പ്രണയത്തിന്റെ സൈറന്‍ കാത്തു നില്‍ക്കുന്നു..
Thursday, September 6, 2018
Subscribe to:
Post Comments (Atom)
വെളിച്ചത്തിന്റെ ചാറ്
പോയ കാലത്തിന്റെ ഇരുണ്ട തുരങ്കത്തിൽ തെളിഞ്ഞിരിക്കുന്ന തിരിയാണ് നീ. എവിടേക്ക് തിരിച്ചാലും കൂടെപോരുന്നത്. എന്റെ ചിന്തകളുടെ, ഞാൻ പതറുന്ന പാ...
-
മുല്ലവള്ളികളിൽ രാപാർക്കുന്ന മഞ്ഞിന്റെ ഉന്മാദ ഭാഷയാണ് ആത്മാവിൽ വിരിയുന്ന നീ. നീ നിന്നിൽ നിന്നും ഊരിനിൽക്കുന്നത്, നിന്നിൽ തന്നെ തീ ചുരത്തു...
-
മഴതുള്ളിയെ ഗർഭംധരിച്ച മഴമേഘത്തിന്റെ പേറ്റുനോവിലേക്ക് ഹൃദയമെത്തുമ്പോൾ ഓർക്കുക ആ വസന്തമെത്തിയെന്ന്. മഴയ്ക്ക് പെയ്യാതിരിക്കാനാവാത്തത് പോലെ...
-
നാലുവരിപ്പാതയിൽ കാറ്റുകൊള്ളാനിറങ്ങിയ ആത്മാവ് വഴിതെറ്റി സഞ്ചരിക്കുന്നു. ഞാൻ കണ്ടതും അനുഭവിച്ചതുമായ പിരിയൻ കോണി, നിന്നിലേക്ക് തന്നെ ചാരിവച്...
No comments:
Post a Comment